Friday, February 11, 2011

Re: [www.keralites.net] നഗ്‌നതാ പ്രദര്‍ശനം: യുവാവിനെ വിദ്യാര്‍ത്ഥിനികള്‍ കെട്ടിയിട്ട് തല്ലി



We all claim to be getting more and more civilised looking at the economic progress we
are attaining, however  truth is proving otherwise day by day , since more and more unpleasantly
incidents are happening all around, mainly due to more and more psychologically disturbed
or  people with perverted outlook are increasing in numbers.    We do not want a situation where girls will have to fight for their  security and survival.  The society at large should take care of them.
We expect decent behaviour  from men everywhere so that women can live freely and with dignity.


From: geekay <engeekay2003@yahoo.co.in>
To: Keralites@yahoogroups.com
Sent: Mon, 7 February, 2011 6:40:25 AM
Subject: Re: [www.keralites.net] നഗ്‌നതാ പ്രദര്‍ശനം: യുവാവിനെ വിദ്യാര്‍ത്ഥിനികള്‍ കെട്ടിയിട്ട് തല്ലി

 
Hi there,
 
I really wish...I really wish from the depth of the hearts, that all Kerala girls will become "more smarter" and "more brave" in these aspects  and incidents...As  such, they are copying everything from "westerners" and "bollywood" for their dressings, fashion etc etc nowadays........I really wish if they copy these sort of "brave attitude" and "more courageous mental attitude" and approach from "Alwaye incident" and the "kannada incident" you have narrated about...
If that girl Soumya had been more brave, maybe ,..maybe...who knows..she would have been alive now..?
Oh  god..save Kerala...from these sort of "mental cases" , "womanisers" and "politicians".....
 
wishing all the members a bright day ahead,
 
regards.
 
engeekay2003

--- On Sun, 6/2/11, Salim Kalladi <salmonkalladi@yahoo.com> wrote:
From: Salim Kalladi <salmonkalladi@yahoo.com>
Subject: Re: [www.keralites.net] നഗ്‌നതാ പ്രദര്‍ശനം: യുവാവിനെ വിദ്യാര്‍ത്ഥിനികള്‍ കെട്ടിയിട്ട് തല്ലി
To: "Keralites" <Keralites@YahooGroups.com>
Date: Sunday, 6 February, 2011, 2:16 AM
 
വൈകി തുടങ്ങിയ അടി

        1990 ജനുവരി. എന്‍റെ കൂട്ടുകാരനുമോന്നിച്ചു ബാങ്ക്ലൂരില്‍ ഒരു സര്‍വീസ് ഏജന്‍സിയില്‍ നിന്നുംചില ഡോക്കുമെന്റുകള്‍ വാങ്ങാന്‍ പോയതായിരുന്നു. ഞങ്ങളുടെ ക്രമനമ്പര്‍ രജിസ്ടര്‍ ചെയ്തു.മൂന്നു ദിവസം കഴിഞ്ഞു വരാന്‍ പറഞ്ഞു. കിട്ടിയ അവസരം പരമാവധി മുതലാക്കാന്‍ നഗരം കാണാനിറങ്ങി. സമയം വൈകുന്നേരം അഞ്ചു മണി. റോഡില്‍ കാല്‍നട യാത്രക്കാരുടെ തൃശൂര്‍ പൂരം. ഒരു ട്രാഫിക് സിഗ്നലില്‍ സീബ്ര ലൈനില്‍ കാല്‍ നടക്കാര്‍ക്കുള്ള ലൈറ്റ് തെളിയുന്നതും കാത്തു നില്‍ക്കുകയാണ് ഞങ്ങളുല്‍പ്പടെയുള്ള വലിയൊരു ആള്‍ക്കൂട്ടം. ആണും പെണ്ണുമായി കുറേയുണ്ട്. പെട്ടെന്ന് ലൈറ്റ് തെളിഞ്ഞു. സമയം പാഴാക്കാതെ ജനക്കൂട്ടം സീബ്ര ലൈനിലൂടെ റോഡു ക്രോസ്സ് ചെയ്തു അക്കരെ കയറി. പെട്ടെന്നായിരുന്നു ഒരു യുവതി കന്നഡ ഭാഷയിലെന്തോ പറഞ്ഞു കൊണ്ട് തനിക്കു തൊട്ടു പിന്നാലെ വന്ന ലോലന്‍ സ്റ്റൈലിലുള്ള യുവാവിന്‍റെ കരണക്കുറ്റി നോക്കി ആഞ്ഞു വീക്കി. ഇത് കണ്ടതും മുന്നോട്ട് നടക്കാന്‍ തുടങ്ങിയിരുന്ന മറ്റു സ്ത്രീകളും ഇടി മിന്നല്‍  പോലെ തിരിഞ്ഞു വന്നു. കന്നടയില്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ട് കയ്യിലിരുന്ന കുട,ചോറ്റുപാത്രം, ചെരുപ്പ്,സഞ്ചി എന്ന് വേണ്ട കയ്യില്‍ കിട്ടിയതൊക്കെ വലിച്ചു അയാളെ അതി കഠിനമായി മര്‍ധ്ധിച്ചു അവശനാക്കി. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തത് പോലെ പെണ്ണുങ്ങള്‍ അവരുടെ വഴിക്ക് പോയി. ആണുങ്ങളാരും കണ്ടഭാവം നടിച്ചില്ല. അടി കിട്ടി വീണു പോയ യുവാവ്‌ ഒരു  വിധത്തില്‍ വലിഞ്ഞിഴഞ്ഞു ഒരു മരച്ചുവട്ടിലേക്ക് മാറിയിരുന്നു. സീബ്ര ലൈന്‍ ക്രോസ്സ് ചെയ്യുന്ന തിരക്കില്‍ അവന്‍ ആ യുവതിയെ എന്തോ ചെയ്തിരിക്കുന്നു. അതാണ്‌ കാര്യം.
      പിന്നീട്  പലപ്പോഴും  കേരളത്തിലെ സ്ത്രീകള്‍ ബസ്സിലും, ട്രെയിനിലും ഒക്കെ അനുഭവിക്കുന്ന പീഠനം സംബന്ധിച്ച വാര്‍ത്തകള്‍ മലയാള പത്രങ്ങളിലും മറ്റു പ്രസിധ്ധീകരനങ്ങളിലും വായിക്കുമ്പോള്‍  ഞാന്‍ ഈ അടി അറിയാതെ ഓര്‍ത്തുപോകും.അവര്‍ (കേരളത്തിനു പുറത്തുള്ള സ്ത്രീകള്‍)അടി എത്രയോ ധശാബ്ധങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് അവരുടെ പെണ്‍മക്കള്‍ ഇന്ന് വളരെ സ്വാതന്ത്ര്യത്തോടെ പുരുഷന്മാരുടെ കൂടെ ട്രെയിനിലും ബസ്സിലുമൊക്കെ യാതൊരു ആശങ്കയുമില്ലാതെ യാത്രചെയ്യുന്നു.
      ഇതാ വളരെ വൈകിയാണെങ്കിലും കേരളത്തിലെ പെണ്‍കുട്ടികളും അടിതുടങ്ങിയിരിക്കുന്നു. ഈ ആര്‍ജവം സ്ഥിരമായി കേരളത്തിലെ സ്ത്രീ സമൂഹം നിലനിര്‍ത്തിയാല്‍ അവരുടെ പെണ്‍ മക്കള്‍ക്ക്‌ ഭാവിയില്‍ സുരക്ഷിതമായി ബസ്സിലും ട്രെയിനിലും നിര്‍ഭയമായി യാത്രചെയ്യാം.

With regards
Salim kalladi


From: Abhiyya <abhiyya@yahoo.com>
To: Keralites <Keralites@YahooGroups.com>
Sent: Sat, February 5, 2011 12:22:48 AM
Subject: [www.keralites.net] നഗ്‌നതാ പ്രദര്‍ശനം: യുവാവിനെ വിദ്യാര്‍ത്ഥിനികള്‍ കെട്ടിയിട്ട് തല്ലി

എല്‍സമ്മ എന്ന ആണ്‍കുട്ടികള്‍! 
--- On Fri, 2/4/11, Hafeezullah K V <hafeezkv@gmail.com> wrote:
---------- Forwarded message ----------
From: fathima ali <fathimaindia@gmail.com>
Date: 2011/2/4
Subject: {KudivellaM} നഗ്‌നതാ പ്രദര്‍ശനം: യുവാവിനെ വിദ്യാര്‍ത്ഥിനികള്‍ കെട്ടിയിട്ട് തല്ലി
To: kudivellam@googlegroups.com

നഗ്‌നതാ പ്രദര്‍ശനം: യുവാവിനെ വിദ്യാര്‍ത്ഥിനികള്‍ കെട്ടിയിട്ട് തല്ലി

ആലുവ: വനിതാ കോളേജിനു സമീപം നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ രണ്ട് എം.കോം. വിദ്യാര്‍ത്ഥിനികള്‍ മല്പിടിത്തത്തിലൂടെ പിടികൂടി. കൈകള്‍ കൂട്ടിക്കെട്ടി 50 മീറ്ററോളം ദൂരം വലിച്ചിഴച്ച് കോളേജ് കാമ്പസിലെത്തിച്ച ശേഷം നന്നായി തല്ലി. പ്രതിയെ പിന്നീട് പോലീസിനെ ഏല്പിച്ചുവെങ്കിലും കേസ്സെടുക്കാതെ അയാളെ വിട്ടയച്ചു.

ആലുവയിലെ വനിതാ കോളേജിനു സമീപമുള്ള റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു കീഴെയാണ് യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ ഇതുവഴിയാണ് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നത്. വ്യാഴാഴ്ച ഒരു മണിയോടെ ഇതുവഴി കടന്നുപോയ രണ്ട് എം.കോം. വിദ്യാര്‍ത്ഥിനികള്‍ക്കു മുന്നിലാണ് വാഴക്കുളം സ്വദേശിയായ യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ആദ്യമൊന്ന് അമ്പരന്ന വിദ്യാര്‍ത്ഥിനികള്‍ അടുത്ത നിമിഷം ഇയാളെ പിടികൂടാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ ചെറുത്തുനിന്ന യുവാവിനെ മല്പിടിത്തത്തിലൂടെ കീഴടക്കിയ വിദ്യാര്‍ത്ഥിനികള്‍ കൈ കെട്ടിയ ശേഷം ഇയാളെ വലിച്ചിഴച്ച് കോളേജിലെത്തിച്ചു. ഗേറ്റടച്ചിട്ട ശേഷം കോളേജിലെ മറ്റു വിദ്യാര്‍ത്ഥിനികള്‍ കൂടി ചേര്‍ന്ന് ശരിക്കും മര്‍ദിച്ചു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഇടപെട്ട് പോലീസിനെ വിളിച്ച് 'പ്രതി'യെ ഏല്പിക്കുകയായിരുന്നു.

വനിതാ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ പതിവായി ആലുവ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഓവര്‍ബ്രിഡ്ജിനു സമീപം നഗ്‌നതാ പ്രദര്‍ശനം നേരിടേണ്ടിവരാറുണ്ട്. പോലീസില്‍ ഇതു സംബന്ധിച്ച് പലതവണ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.

അതേസമയം പരാതി ലഭിക്കാത്തതിനാലാണ് യുവാവിനെതിരെ കേസ്സെടുക്കാത്തതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ അവശനിലയിലായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനുമുമ്പ് ആലുവ ടൗണ്‍ഹാളിനുസമീപം നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് വിദ്യാര്‍ത്ഥിനികള്‍ ഒരു യുവാവിനെ പിടികൂടിയിരുന്നു. അയാളേയും പോലീസ് കേസ്സെടുക്കാതെ വിട്ടയക്കുകയായിരുന്നു.

http://www.mathrubhumi.com/story.php?id=156649
With Regards

Abi
 

"At his best, man is the noblest of all animals; separated from law and justice he is the worst"

- Aristotle


www.keralites.net


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment