Sunday, November 21, 2010

[www.keralites.net] എമിറേറ്റ്‌സ് ഐ.ഡി: സേവനത്തില്‍ വീഴ്ചവരുത്തുന്ന ടൈപിങ് സെന്ററുകള്‍ക്കെതിരെ നടപടി



എമിറേറ്റ്‌സ് ഐ.ഡി: സേവനത്തില്‍ വീഴ്ചവരുത്തുന്ന ടൈപിങ് സെന്ററുകള്‍ക്കെതിരെ നടപടി

അബൂദബി: എമിറേറ്റ്‌സ് ഐ.ഡി സംബന്ധിച്ച സേവനങ്ങളില്‍ വീഴ്ച വരുത്തുന്ന ടൈപിങ് സെന്ററുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി തീരുമാനിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ടൈപിങ് സെന്ററുകള്‍ക്കെതിരെ സ്വദേശികളില്‍നിന്നും വിദേശികളില്‍നിന്നും പരാതിയുണ്ടായ സാഹചര്യത്തിലാണിത്. എമിറേറ്റ്‌സ് ഐ.ഡിയുടെ ഇലക്‌ട്രോണിക് അപേക്ഷാ ഫോം പൂരിപ്പിക്കുമ്പോള്‍ തെറ്റുവരിക, ഇടപാടുകാരില്‍നിന്ന് അമിത നിരക്ക് ഈടാക്കുക തുടങ്ങിയ കാര്യങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ. എന്‍ജിനീയര്‍ അലി മുഹമ്മദ് അല്‍ ഖൂരി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ടൈപിങ് സെന്ററുകള്‍ക്ക് 190 മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
എമിറേറ്റ്‌സ് ഐ.ഡിയുടെ ഇലക്‌ട്രോണിക് അപേക്ഷാ ഫോം പൂരിപ്പിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 500ലേറെ ടൈപിങ് സെന്ററുകള്‍ക്കാണ് എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി അനുമതി നല്‍കിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ സെന്ററുകള്‍ അബൂദബി എമിറേറ്റിലാണ്. ടൈപിങ് സെന്ററില്‍നിന്ന് പൂരിപ്പിക്കുന്ന അപേക്ഷാ ഫോമിലെ വിവരങ്ങളാണ് എമിറേറ്റ്‌സ് ഐ.ഡിയിലുണ്ടാവുക. അതിനാല്‍ രജിസ്‌ട്രേഷന്‍ കേന്ദ്രത്തില്‍ വിവരങ്ങളൊന്നും ചേര്‍ക്കുന്നില്ല. പകരം, അപേക്ഷകന്റെ വിരലടയാളങ്ങളും ഫോട്ടോയും മാത്രമാണ് രജിസ്‌ട്രേഷന്‍ സെന്ററില്‍ എടുക്കുന്നത്.
ഒരു വര്‍ഷത്തെ റസിഡന്റ്‌സ് വിസക്ക് 100 ദിര്‍ഹവും സര്‍വീസ് ചാര്‍ജായി 70 ദിര്‍ഹവുമാണ് ടൈപിങ് സെന്ററില്‍ നല്‍കേണ്ടത്. 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 140 ദിര്‍ഹം മതി. ഇങ്ങനെ പണം വാങ്ങുന്നതിന് രശീതി നല്‍കണം. എന്നാല്‍, പല ടൈപിങ് സെന്ററുകളിലും അമിത നിരക്ക് ഈടാക്കുന്നതായി പരാതിയുണ്ട്. പലപ്പോഴും അപേക്ഷകന്റെ തിരക്ക് ചൂഷണം ചെയ്താണിത്. എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റിക്ക് ഇതുസംബന്ധിച്ച് പല പരാതികളും ലഭിച്ചു. മാത്രമല്ല, അപേക്ഷകന്റെ നിയമപ്രകാരമുള്ള രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ചുവേണം ഇലക്‌ട്രോണിക് അപേക്ഷ പൂരിപ്പിക്കാന്‍. പക്ഷേ, പല സെന്ററുകളും ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നതിനാല്‍ തെറ്റുസംഭവിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ വിവരങ്ങളും ഇതും തമ്മില്‍ വ്യത്യാസം വരുമ്പോള്‍ രജിസ്‌ട്രേഷന്‍ സെന്ററുകളില്‍ ഇക്കാര്യം സൂക്ഷ്മപരിശോധനക്ക് വിധേയമാക്കേണ്ടിവരുന്നതായി അധികൃതര്‍ പറയുന്നു. ഇത് കാര്‍ഡ് വിതരണത്തെ ബാധിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് അമിത നിരക്ക് ഈടാക്കുകയോ, അപേക്ഷാ ഫോമില്‍ തെറ്റുവരുത്തുകയോ ചെയ്യുന്ന ടൈപിങ് സെന്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ഇതിനകം 190 മുന്നറിയിപ്പുകള്‍ അതോറിറ്റി നല്‍കി. മൂന്നു തവണ മുന്നറിയിപ്പ് ലഭിക്കുന്ന സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കാനും തീരുമാനിച്ചതായി ഡോ. എന്‍ജിനീയര്‍ അലി മുഹമ്മദ് അല്‍ ഖൂരി വ്യക്തമാക്കി.
2007ലെ 201/1 മന്ത്രിസഭാ തീരുമാനപ്രകാരം രാജ്യത്തെ എല്ലാ വിദേശികളും സ്വദേശികളും അടുത്ത മാസം 31നകം എമിറേറ്റ്‌സ് ഐ.ഡി എടുക്കണം. ഡിസംബര്‍ 31ന് ശേഷം എമിറേറ്റ്‌സ് ഐ.ഡി ഇല്ലാത്തവരെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇപ്പോള്‍ പ്രതിദിനം ഏതാണ്ട് 9,000 പേര്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.



__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment