സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ -എന്‍ജിനിയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനം സര്‍ക്കാര്‍ അവതാളത്തിലാക്കി.
എന്‍ജിനിയറിങ് റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതില്‍
ഉദാസീനത കാട്ടിയും എംബിബിഎസ് പ്രവേശനത്തിന് സര്‍ക്കാരുമായി ധാരണയിലെത്തിയ മാനേജ്മെന്റുകളുമായി
കരാറില്‍ ഒപ്പിടാതെയുമാണ് സര്‍ക്കാര്‍ പ്രവേശനം മുക്കിയത്.
ഒരുമാസംമുമ്പേ 11 മെഡിക്കല്‍ മാനേജ്മെന്റുകള്‍ ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിലും
ഫീസിലും സര്‍ക്കാരുമായി ധാരണയില്‍ എത്തി. ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനു കീഴിലെ നാല് കോളേജ്
മാത്രമാണ് ധാരണയില്‍ നിന്ന് വിട്ടുനിന്നത്. ഇവരുമായി ചര്‍ച്ച നടത്താനെന്ന വ്യാജേന
ധാരണയില്‍ എത്തിയ മാനേജ്മെന്റുകളുമായി കരാറില്‍ ഒപ്പിടുന്നത് നീട്ടി.
കരാറില്‍ ഒപ്പിടാന്‍ മാനേജ്മെന്റ് പ്രതിനിധികള്‍ രണ്ടുതവണ എത്തിയെങ്കിലും തിരിച്ചയച്ചു.
അതിനിടെ 35 ശതമാനം മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നടത്താന്‍ മാനേജ്മെന്റ് അസോസിയേഷന്
നടത്തിയ പരീക്ഷക്കെതിരെ ചിലര്‍ കോടതിയെ സമീപിച്ചു. ഇതോടെ ഈ കോളേജുകളില്‍ 15 ശതമാനം
എന്‍ആര്‍ഐ സീറ്റില്‍ മാത്രമാണ് പ്രവേശനം നടന്നത്. അതേസമയം, സര്‍ക്കാരുമായി ധാരണയിലെത്താത്ത
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് കീഴിലെ കോളേജുകളില്‍ പ്രവേശനം പൂര്‍ത്തിയാക്കി. മറ്റു മാനേജ്മെന്റുകളും
ഈ വഴി ആലോചിക്കുകയാണ്.
ഇതോടെ കഴിഞ്ഞ അഞ്ചുവര്‍ഷമായി ലഭിച്ച 50 ശതമാനം മെറിറ്റ് സീറ്റ് വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെടും.
എന്‍ജിനിയറിങ് പ്രവേശനം വൈകുന്നതും സര്‍ക്കാറിന്റെ നിസ്സംഗ നിലപാട് കാരണമാണ്.
ഈ വര്‍ഷംമുതല്‍ യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് കൂടി കണക്കാക്കുന്നതിനെതിരെ ഏതാനും
പേര് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് തീര്പ്പാകുന്നതിനാവശ്യമായ ഇടപെടല്‍ സര്‍ക്കാര്‍
നടത്തിയിട്ടില്ല. മറിച്ച് ഓരോ തവണ കേസ് എടുക്കുമ്പോഴും സര്‍ക്കാര്‍ അഭിഭാഷകര്‍ കേസ് നീട്ടാന്‍
ആവശ്യപ്പെടുകയാണ്.
ചൊവ്വാഴ്ച വീണ്ടും കേസ് പരിഗണിച്ച കോടതി അടുത്ത തിങ്കളാഴ്ചത്തേക്കു മാറ്റി.
ഇതോടെ അടുത്ത തിങ്കളാഴ്ചവരെ സര്‍ക്കാരിന് കൈയുംകെട്ടി ഇരിക്കാനുള്ള അവസരമായി.
ചൊവ്വാഴ്ച തിരുവനന്തപുരത്ത് പൊതുപരിപാടിയില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്
സ്വാശ്രയ കോളേജുകളുടെ കാര്യത്തില്‍ പ്രതീക്ഷയില്ലെന്നാണ്.
No comments:
Post a Comment