കാസര്‍കോട്: കാസര്‍കോട്ടും പറവൂര്‍ മോഡല്‍ ലൈംഗീക പീഡനം. ദിവസങ്ങളോളം നിരവധിപേര്‍ പീഡിപ്പിക്കുകയും പലര്‍ക്കും കാഴ്ച വെയ്ക്കുകയും ചെയ്ത ആഡ്യനടുക്കം സ്വദേശിയായ പതിനഞ്ചുകാരിയെ പെണ്‍വാണിഭ സംഘം ഒടുവില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് പതിനഞ്ചുവയസുള്ള പെണ്‍കുട്ടി കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ കടവരാന്തയിലിരുന്ന് കരയുന്നത് നാട്ടുകാര്‍ കണ്ടത്.
പെണ്‍കുട്ടിയെ പിന്നീട് നാട്ടുകാര്‍ തൊട്ടടുത്ത ഹോട്ടലില്‍ കൊണ്ടുപോയി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പേഴാണ് ഞെട്ടിക്കുന്ന ലൈംഗീകപീഡന കഥകള്‍ പുറത്ത് വന്നത്. മുന്‍പ് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അയല്‍വാസിയായ യുവാവ് ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പറഞ്ഞു. പിതാവില്‍ നിന്നുള്ള ശാരീരിക പീഡനം മൂലമാണ് താന്‍വീട് വിട്ടിറങ്ങിയതെന്ന് പെണ്‍കുട്ടി നാട്ടുകാരോട് പറഞ്ഞു. പിന്നീട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയ തന്നെ ചിലര്‍ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി ലോഡ്ജുകളിലും വീടുകളിലും മറ്റും താമസിച്ച് പീഡിപ്പിച്ചതായും പെണ്‍കുട്ടി വെളിപ്പെടുത്തി. കാഞ്ഞങ്ങാട് ഭാഗത്ത് എത്തിച്ചും പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറി പീഡിപ്പിച്ചിരുന്നു. പിന്നീട് കാറില്‍ കുമ്പള ഭാഗത്തെത്തിച്ച് അവിടെ വെച്ചും പലര്‍ക്കും കൈമാറിയിരുന്നു.
കഴിഞ്ഞ ദിവസം കുമ്പളയില്‍ പെണ്‍വാണിഭസംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെത്തിയ പെണ്‍കുട്ടിയെ നാട്ടുകാരനായ ഒരാള്‍ കണ്ട് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ഭക്ഷണവും മറ്റും നല്‍കി ഭാര്യയ്‌ക്കൊപ്പം താമസിപ്പിച്ചിരുന്നു. ബന്ധുവീട്ടിലേക്ക് വന്ന താന്‍ ബസ് കിട്ടാതെ വഴിയിലായതായാണ് ഇയാളെ പെണ്‍കുട്ടി അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ ബസിന് പോകാനുള്ള പണം നല്‍കി ഇയാള്‍ കുമ്പള ബസ് സ്റ്റാന്‍ഡില്‍ പെണ്‍കുട്ടിയെ വിട്ടു. ബസ് കയറി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെത്തിയ പെണ്‍കുട്ടിയെ ഒരു ഓട്ടോഡ്രൈവര്‍ കൂട്ടിക്കൊണ്ടുപോയി ചില സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിക്കുകയും ഒടുവില്‍ പുലര്‍ച്ചെ 5 മണിയോടെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് തന്നെ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
പെണ്‍കുട്ടിയെ കണ്ടെത്തിയ വിവരം നാട്ടുകാര്‍ പുലര്‍ച്ചെ തന്നെ പോലീസില്‍ അറിയിച്ചെങ്കിലും ഇതുവരെയായിട്ടും പോലീസ് എത്തിയിട്ടില്ല. വനിതാപോലീസ് ഇല്ലെന്ന കാരണം പറഞ്ഞാണ്പോലീസ് എത്താതിരുന്നത്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ച ശേഷം അവരോടൊപ്പം എത്താമെന്നാണ് ഒടുവില്‍ പോലീസ് അറിയിച്ചിരിക്കുന്നത്.
No comments:
Post a Comment