ബെര്ളിത്തരങ്ങള്
രാജ്യത്തെ കൈക്കൂലിയും അഴിമതിയും കുറയ്ക്കുന്നതിനു കൈക്കൂലി നല്‍കുന്നത്
നിയമവിധേയമാക്കുകയും എന്നാല്‍ കൈക്കൂലി വാങ്ങുന്നത് ഗുരുതരമായ കുറ്റമായി
നിലനിര്‍ത്തുകയും വേണമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി ആവശ്യ
പ്പെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ സ്ത്രീപീഡനങ്ങള്‍ കുറയ്ക്കുന്നതിനും പീഡനങ്ങളെ
സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നതിനുമായി സ്ത്രീപീഡനം നിയമവിധേയമാ
ക്കണമെന്ന് ചവറൂര് പീഡനക്കേസിലെ അഞ്ഞൂറാമത്തെ പ്രതിയും സാമൂഹിക-രാഷ്ട്രീയ
രംഗങ്ങളിലെ തിളങ്ങുന്ന വ്യക്തിത്വവും സര്‍വോപരി ബുദ്ധിജീവിയുമായ
ചാര്‍ളി ദി വാര്യര്‍ ആവശ്യപ്പെട്ടു.
സ്ത്രീകളെ പീഡിപ്പിക്കുന്നത് നിയമവിധേയമാക്കുകയും അതേ സമയം പീഡനത്തിനു
വിധേയരാകുന്ന സ്ത്രീകള്‍ക്ക് നീതി നടപ്പാക്കുകയും വേണമെന്നാണ് ചാര്‍ളി ആവശ്യപ്പെട്ടത്.
സ്ത്രീകളെ പീഡിപ്പിക്കുന്നത് നിയമവിധേയമാക്കിയാല്‍ പീഡിപ്പിക്കുന്നവര്‍ ആ വിവരം
തുറന്നു പറയാന്‍ തയ്യാറാവും. അത് വലിയ കുറ്റമായി കാണുന്നത് കൊണ്ടാണ് പീഡിപ്പി
ക്കുന്നവരെ പിടികൂടാന്‍ കഴിയാത്തതും പീഡകരില്‍ ചിലരെങ്കിലും ആത്മഹത്യ ചെയ്യുന്നതും.
മാത്രവുമല്ല, പീഡനത്തിരയാകുന്നവര്‍ പറയുന്ന വിവരമനുസരിച്ച് ആളുകളെ തിരഞ്ഞു
പിടിക്കുക എന്നത് പൊലീസിനെ സംബന്ധിച്ചും വലിയൊരു ജോലിയാണ്.മാത്രവുമല്ല
പെണ്ണുങ്ങളെ വിശ്വസിക്കരുതെന്ന് അപ്പനപ്പൂന്മാരുടെ കാലം മുതല്ക്കേ ശരിക്കുമുള്ള
ബുദ്ധിജീവികള്‍ പറയുന്നതാണ്. പീഡനത്തെ നിയമവിധേയമാക്കുന്നതിനെക്കാള് ഇടനില
ക്കാരുടെ യഥാര്‍ഥമുഖം മനസിലാക്കാന്‍ ഈ നിയമം സഹായിക്കും.
പീഡിപ്പിക്കുന്നവരെ ശിക്ഷിക്കുകയും ഇടനിലക്കാരെ വെറുതെ വിടുകയും ചെയ്യുന്ന
നിയമമാണ് നിലവിലുള്ളത്. അത് മാറാനും ഇടനിലക്കാര്‍ ശിക്ഷിക്കപ്പെടുന്നതിനും
പീഡകര്‍ക്കു നിയമപരിരക്ഷ ലഭിച്ചേ മതിയാവൂ.
പുതിയ മദ്യനയം അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കയ്യില്‍ വയ്ക്കാവുന്ന
മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററില്‍ നിന്ന് ഒന്നര ലിറ്ററാക്കി കുറച്ചതുപോലെ
പീഡനത്തിനിരയാകുന്ന പെണ്‍കുട്ടി പ്രായപൂര്‍ത്തിയായോ ഇല്ലയോ എന്നു തീരുമാനി
ക്കാനുള്ള പ്രായം 18 വയസ്സില്‍ നിന്നു 15 വയസ്സായി കുറയ്ക്കണമെന്നും ചാര്‍ളി
ആവശ്യപ്പെട്ടു. പെണ്‍കുട്ടികള്‍ പണ്ടത്തേതില്‍ നിന്നു വ്യത്യസ്തമായി വളരെ നേരത്തെ
തന്നെ വളര്‍ന്നു പന്തലിക്കുന്നതിനാല്‍ പീഡനത്തിനു പോകുമ്പോള്‍ ഇരക്കുട്ടി പ്രായ
പൂര്‍ത്തിയായതാണോ അല്ലയോ എന്ന് നോക്കി മനസിലാക്കാന്‍ സാധിക്കില്ല.
പീഡനസമയത്ത് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നതും മറ്റും അപ്രായോഗികവുമാണ്.
പ്രായപൂര്‍ത്തി നിര്‍ണയിക്കുന്ന പ്രായം 15 വയസാക്കുന്നതിലൂടെ ഈ പ്രതിസന്ധി
പരിഹരിക്കാം. പ്രായപൂര്‍ത്തിയാകാത്തവര്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യം
ഒഴിവാക്കുകയും ചെയ്യാം.
പീഡനക്കേസിലെ പ്രതികളെപ്പറ്റി നിറം പിടിപ്പിച്ച കഥകളെഴുതുന്ന മാധ്യമങ്ങള്‍ക്കെതിരെയും
വ്യക്തിഹത്യ നടത്തുന്ന സോഷ്യല്‍ മീഡിയക്കെതിരെയും നിയമനടപടി സ്വീകരിക്കാന്‍
തീരുമാനിച്ചതായി പീഡനക്കേസ് പ്രതികളുടെ സംഘടനയുടെ ലീഗല്‍ അഡ്വൈസര്‍
അഡ്വ.സി.എ.വാളൂര്‍ അറിയിച്ചു. ബലാല്‍സംഗം ഓരോ പൗരന്റെയും ജന്മാവകാശമാണ്.
പീഡനക്കേസിലെ പ്രതികളാണെങ്കിലും എല്ലാവരും വലിയ വലിയ കുടുംബങ്ങളില്‍
പിറന്നവരും കലാകാരന്മാരും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമൊക്കെയാണ്.
അതുകൊണ്ട് തന്നെ സ്ത്രീപീഡനം എന്നത് വലിയൊരു കുറ്റമായി കാണുന്നത് ശരിയല്ലെന്നും
സംഘടനയില്‍ അംഗത്വമുള്ള പ്രതികള്‍ക്ക് നിയമപരിരക്ഷ നല്‍കുമെന്നും നിഷ്കളങ്കരും
നിസ്സഹായരുമായ അവരെ പൊലീസിന്റെ പിടിയില്‍ നിന്നു മോചിപ്പിക്കുമെന്നും
അഡ്വ.വാളൂര്‍ പറഞ്ഞു.
പീഡനത്തിനിരയായിട്ടുള്ള പെണ്‍കുട്ടികള്‍ പീഡകരുടെ പേര് പറയാന്‍ മടിക്കുകയാണ്.
എന്നാല്‍ പീഡനം നിയമവിധേയമാക്കുകയും പീഡിപ്പിച്ച വിവരം തുറന്നു പറയുന്നവര്‍ക്ക്
പാരിതോഷികം ഏര്‍പ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ പീഡനക്കേസിലെ ഇരകള്‍ക്ക്
എളുപ്പത്തില്‍ നീതി ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും ചാര്‍ളി ദി വാര്യര്‍ പറഞ്ഞു.
No comments:
Post a Comment